പാരിസ് ഒളിംപിക്സിലെ നിരാശയ്ക്ക് പിന്നാലെ ഡൽഹി വിമാനത്താവളത്തിൽ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണം. എല്ലാവര്ക്കും നന്ദിയെന്നും താൻ ഭാഗ്യശാലിയെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.കനത്ത സുരക്ഷയും ദില്ലിയില്‍ ഒരുക്കിയിരുന്നു. സാക്ഷി മാലിക്ക്, ബജ്റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി.
ആരാധകർക്കും സഹതാരങ്ങൾക്കും മുന്നിൽ പൊട്ടിക്കരഞ്ഞ് വിനേഷ്. രാജ്യം നൽകിയത് സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവെന്നും വിനേഷിന്റെ അമ്മ പ്രതികരിച്ചു.ജീവിതത്തിൽ ഇതുവരെയ്ക്കും കടന്നുവന്ന വഴികളെ കുറിച്ച് പറഞ്ഞും പരിശീലകരുൾപ്പെടെയുളളവർക്ക് നന്ദിയും പ്രകടിപ്പിച്ച് വലിയ ഒരു കുറിപ്പ് താരം ഇന്നലെ എക്സിൽ പങ്കുവെച്ചിരിന്നു.സ്വീകരണത്തിന് ശേഷം തുടര്‍ന്ന് ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അവിടെ വെച്ച് ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും. നേരത്തെ, വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന പരോക്ഷ സൂചന നല്കി വിനേഷ് ഫോഗട്ടിന്റെ തുറന്ന കത്ത് ചര്‍ച്ചയായിരുന്നു. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. പാരിസ് ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ മത്സരിക്കാനായി പരമാവധി എല്ലാം ചെയ്തു. കോച്ചിനും ഫിസിയോത്തെറാപ്പിസ്റ്റിനും വിനേഷ് ഫോഗട്ട് നന്ദി പറഞ്ഞു.