കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎമ്മിലെ ഉന്നതരെന്ന് ഷാഫി പറമ്പിൽ എംപി. പ്രചരിപ്പിച്ചവരേ മാത്രമല്ല പിന്നിൽ പ്രവർത്തിച്ചവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഷാഫി ആവശ്യപ്പെട്ടു. അതേസമയം, വ്യാജ സ്ക്രീൻഷോട്ട് പങ്കുവെച്ചവരേയും പ്രതിചേർക്കാനാണ് എസ്ഐടി നീക്കം. തെരഞ്ഞെടുപ്പ് കാലത്തെ സിപിഎമ്മിന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍, നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ അന്വേഷണമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് ജയിക്കാനായി സിപിഎം ആസൂത്രണം ചെയ്ത വർഗീയ ബോംബായിരുന്നു കാഫിർ സ്ക്രീൻ ഷോട്ട്. നിർമ്മിച്ചതിന് പിന്നിൽ സിപിഎമ്മിലെയും പിണറായി സർക്കാറിലേയും ഉന്നതർക്ക് പങ്കുണ്ട്. എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാണ് ഷാഫി ആവശ്യപ്പെടുന്നത്. ഡിവൈഎഫ്ഐ, സിപിഎം നേതാവ് തന്നെ പ്രതിയായതോടെ, അന്ന് തനിക്കെതിരെ പ്രചാരണം നടത്തിയവർ മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.


