കൊച്ചി: മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ പ്രതികൾക്കെതിരെ ഗൂഢാലോചന വഞ്ചനാ കുറ്റങ്ങൾ ചുമത്തി കേസ്. പ്രതികൾ നിയമവിരുദ്ധവും വ്യാജവുമായ കരാർ ഉണ്ടാക്കിയെന്ന് എഫ്ഐആർ. കലൂർ സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് കൈമാറിയതിൽ, ഡെപ്പോസിറ്റ് ഒഴിവാക്കിയതിലും അന്വേഷണം. എഫ്ഐആറിന്റെ വിവരങ്ങൾ ലഭിച്ചു.
318, 61 ബിഎൻഎസ് വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലൂർ സ്റ്റേഡിയം കൈമാറുമ്പോൾ 5 കോടി രൂപയാണ് ഡെപ്പോസിറ്റ് നൽകേണ്ടിയിരുന്നത്. എന്നാൽ അത് നൽകിയില്ല. പ്രതികൾ അന്യായമായി ലാഭമുണ്ടാക്കണമെന്ന ലക്ഷ്യം വെച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. സർക്കാരിനെയും നാട്ടുകേരെയും വഞ്ചിച്ചെന്നും നിയമവിരുദ്ധവും വ്യാജവുമായി കരാർ നിർമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം തട്ടിപ്പിൽ വ്യാപക പരിശോധന തുടരുകയാണ്. റെയ്ഡുമായി റിപ്പോർട്ടർ സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ഓഫീസിലെ പൊലീസ് പരിശോധന സ്വാഭാവികമായ അന്വേഷണത്തിന്റെ ഭാഗമാണെന്ന് കായികവകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. സർക്കാർതലത്തിൽ നിർദേശം നൽകിയിരുന്നു. പൊലീസ് നടപടിക്രമങ്ങൾ പാലിച്ചാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി.

