തനിക്കെതിരേ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാള്‍ എംപി.തന്നെ സ്വഭാവഹത്യ ചെയ്തതിന് പിന്നാലെ പാർട്ടി നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ വധഭീഷണിയുണ്ടെന്നും സ്വാതി എക്സിൽ കുറിച്ചു.കൂടാതെ ബിഭവ് കുമാര്‍ കേസില്‍ യുട്യൂബര്‍ ധ്രുവ് റാഠി തനിക്കെതിരെ ഏകപക്ഷീയമായ വീഡിയോ ചെയ്ത് പോസ്റ്റ് ചെയ്തതോടെ ഭീഷണി ഇരട്ടിയായെന്നും സ്വാതി ആരോപിച്ചു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെപ്പോലൊരാള്‍ ആംആദ്മി പാര്‍ട്ടിയുടെ വക്താവിനെപ്പോലെ പ്രവര്‍ത്തിക്കുന്നതും എനിക്കെതിരേ അധിക്ഷേപം ചൊരിയുന്നതും നാണക്കേടാണ് .മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും പറഞ്ഞ സ്വാതി മലിവാൾ, പോരാടാൻ തന്നെയാണ് തീരുമാനമെന്നുമാണ് വ്യക്തമാക്കിയത്.വീഡിയോ കണ്ടതിനുശേഷം തന്റെ ഭാഗം വിശദീകരിക്കാന്‍ അദ്ദേഹത്തെ വിളിച്ചെങ്കിലും കോളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കിയില്ലെന്നും സ്വാതി പറഞ്ഞു. മേയ് 13ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കാണാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയ തന്നെ മുഖ്യമന്ത്രിയുടെ പിഎ ബിഭവ് കുമാര്‍ മര്‍ദിച്ചുവെന്നാണ് സ്വാതിയുടെ പരാതി.