ബാർ കോഴ ആരോപണങ്ങൾക്ക് വഴിവെച്ച ശബ്ദസന്ദേശത്തിലെ ഉള്ളടക്കത്തിൽ മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടന .പണം ചോദിച്ചത് ബാര്‍ ഉടമകളുടെ ആസ്ഥാനത്തിനുവേണ്ടിയാണെന്നാണ് വിശദീകരണം .ഓഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ അനിമോൻ ഖേദം പ്രകടിപ്പിച്ചു. ബാറുമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അനിമോൻ വിശദീകരണം അറിയിച്ചിരിക്കുന്നത്.
കെട്ടിടവും സ്ഥലവും വാങ്ങിക്കാനുള്ള പണപ്പിരിവിനാണ് നിര്‍ദേശം നല്‍കിയത്. എക്സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ കുറ്റപ്പെടുത്തി സംസാരിച്ചു.തന്റെ ഓഡിയോ എൽഡിഎഫിനും സർക്കാരിനുമെതിരെ ആരോപണത്തിന് ഇടയാക്കിയെന്നും ഒളിവിൽ അല്ലെന്നും അനിമോൻ വിശദീകരിച്ചു.സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദസന്ദേശമാണ് അനിമോന് പുറത്തുവിട്ടത്. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ ക്രൈം ബ്രാഞ്ച് തയാറെടുക്കുന്നതിനിടെയാണ് നീക്കം. മലക്കം മറിച്ചിൽ ബാറുടമകൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണോ എന്ന് സംശയവും നിലനിൽക്കുന്നുണ്ട്.