തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ഉള്‍ക്കളികള്‍ പുറത്ത് വന്നതായി എം വി ഗോവിന്ദൻ . ആരോപണം ഉന്നയിച്ചയാള്‍ തന്നെ ആരോപണം തെറ്റാണെന്ന് പറഞ്ഞു.
മറ്റ് ചിലരുടെ പ്രേരണ കൊണ്ടാണ് ആരോപണമുന്നയിച്ചതെന്നാണ് പറഞ്ഞത്. കേസിലെ ഗൂഢാലോചന പകല്‍ പോലെ വ്യക്തമാണ്. ഗൂഢാലോചനയുണ്ടെന്ന് സി പി ഐ എം തുടക്കം മുതല്‍ പറഞ്ഞിരുന്നതാണ്. അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ട് പോകണമെന്നും ഗൂഢാലോചനക്കാരെയെല്ലാം പുറത്ത് കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.
അതേസമയം ഹരിദാസന്റെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ലയെന്നും നീചമായ വാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിലൂടെ മാധ്യമങ്ങളുടെ കാപട്യമാണ് തുറന്നുകാട്ടപ്പെട്ടത്.കെ പി സി സി യെ നയിക്കുന്നത് പി ആര് ഏജൻസിയാണെന്നും കോണ്‍ഗ്രസ്സ് ആ അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.