ബാംഗ്ലൂര്‍ : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നിരൂപകനുമായിരുന്ന ടി വി ആര് ഷേണായി അന്തരിച്ചു . ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം.ദീര്‍ഘകാലം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു .
ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം .മംഗലാപുരത്തുനിന്ന് പ്രത്യേക വിമാനത്തിൽ ബുധനാഴ്ച വൈകുന്നേരം ഡൽഹിയിൽ എത്തിക്കുന്ന മൃതശരീരം എയിംസ് മോർച്ചറിയിൽ സൂക്ഷിക്കും. വ്യാഴാഴ്ച കേരള ഹൌസിൽ പൊതു ദർശനം. ഉച്ചയ്ക്ക് രണ്ടര മണിക്ക് ലോദി ഗാർഡനിൽ ബഹുമതികളോടെ സംസ്ക്കരിക്കും . മകൾ സുജാത ബുധനാഴ്ച രാത്രിയോടെ അമേരിക്കയിൽ നിന്ന് എത്തും.
എറണാകുളം ചെറായി സ്വദേശിയായ ഷേണായി ദീര്‍ഘകാലം മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫും പിന്നീട് ‘ദ് വീക്ക്’ വാരിക എഡിറ്ററുമായിരുന്നു.ഇന്ത്യന്‍ എക്സ്പ്രസിലൂടെ പത്രപ്രവര്‍ത്തനരംഗത്ത് വന്നു. 1990-92 കാലയളവില്‍ ‘സണ്‍ഡേ മെയില്‍’ പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു.
പ്രസാദ്ഭാരതി നിര്‍വാഹണ സമിതിയംഗമായിരുന്നു.1965-ല്‍ ഡല്‍ഹി ബ്യൂറോയില്‍ ചേര്‍ന്ന അദ്ദേഹം കാല്‍നൂറ്റാണ്ടോളം മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചു.ഓക്സ്ഫഡ് സര്‍വകലാശാലയടക്കം വിവിധ വേദികളില്‍ സാമ്പത്തിക-രാഷ്ട്രീയവിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 2003-ല്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായി. ടി വി ആര് ഷേണായിയുടെ നിര്യാണത്തില്‍ രാഷ്ട്രദീപം ഗ്രൂപ്പ് അനുശോചിച്ചു.