കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്. സാമ്പത്തിക ചൂഷണത്തിനാണ് കേസെടുത്തത്. സംഘാടകരുടെ പണപ്പിരിവിനെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
അതേസമയം റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നു. പ്രതികൾ പരിപാടി നടത്തിയത് ഫയർഫോഴ്സ് അനുമതി കൂടാതെയെന്ന് റിമാൻഡ് റിപ്പോർട്ട്. അനുമതി തേടേണ്ട വകുപ്പുകളെ സമീപിച്ചില്ല. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അപകടം ഉണ്ടാക്കിയത് പ്രതികളുടെ ബോധപൂർവ്വമായ വീഴ്ചയെന്നാണ് റിമാൻഡ് റിപ്പോർട്ട്. ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കും എന്നും പോലീസ് കോടതിയിൽ പറഞ്ഞു. പരിപാടിയുടെ സ്പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. നര്‍ത്തകരുടെ വസ്ത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയത് തങ്ങള്‍ വൈകിയാണ് അറിഞ്ഞതെന്ന് കല്യാണ്‍ സില്‍ക്സ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു